Thursday, December 13, 2007

ഒരു "നിരോധ്‌ "കഥ

പലരും കേട്ടുകാണും ഈ കഥ.

ഉത്തര ഇന്‍ഡ്യയില്‍ ആദ്യകാലത്ത്‌ contraception പ്രചരിപ്പിക്കാന്‍ വേണ്ടി volunteersനെ ഗ്രാമങ്ങള്‍ തോറും പറഞ്ഞു വിട്ടിരുന്നു.അവര്‍ ഗ്രാമീണരെ വിളിച്ചിരുത്തി നിരോധിനെക്കുറിച്ചും അത്‌ എങ്ങനെ ഉപയോഗിക്കണമെന്നും ആള്‍ക്കാര്‍ക്ക്‌ പറഞ്ഞുകൊടുത്തു. കുറേക്കാലമായിട്ടും ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. പഠിപ്പിക്കുന്നവരാണെങ്കില്‍ വല്ലാതെയായി. ഗ്രാമീണരെ വിളിച്ചിരുത്തി ചോദിച്ചു-

"ഞങ്ങള്‍ പറഞ്ഞു തരുന്നത്‌ മനസ്സിലാകുന്നുണ്ടോ"?

ഉണ്ട്‌ സാബ്‌.

"പറഞ്ഞതുപോലെ നിരോധ്‌ ഉപയോഗിക്കുന്നുണ്ടോ"?

ഉണ്ട്‌ സാബ്‌.

"പിന്നെന്ത്‌ നിങ്ങളുടെ നാട്ടില്‍ ഇപ്പോഴും ഒരുപാടു ഗര്‍ഭിണികള്‍?"

അറിയില്ല സാബ്‌.

സാബ്‌ കാണിച്ചു തന്നതുപോലെ നിരോധ്‌ സൂക്ഷിച്ച്‌ പൊട്ടാതെയും ദ്വാരം വീഴാതെയും എടുത്ത്‌ തള്ളവിരലില്‍ ഇട്ടതിനു ശേഷം മാത്രമേ ഞങ്ങള്‍ ഭാര്യയുമായി ബന്ധപ്പെടാറുള്ളു സാബ്‌ !

ഇപ്പോള്‍ ഇതു പറയാന്‍ കാരണമെന്തെന്നോ?

ഹെല്‍മെറ്റ്‌ തലയില്‍ വയ്ക്കണമെന്നറിഞ്ഞുകൂടാത്ത വായില്‍നോക്കികള്‍ അതു ഹാന്‍ഡിലിലും, മിററിലും, കൈമുട്ടിലും, കാലിന്റെ ഇടയിലും,ആസനത്തിലും വച്ചുകൊണ്ട്‌ "ഞാന്‍ ഹെല്‍മെറ്റ്‌ വച്ചിട്ടുണ്ടേ "എന്നുള്ള മട്ടില്‍ പോകുന്നതു ഇനി കാണുമ്പോള്‍ നിങ്ങള്‍ ഈ കഥ ഓര്‍ത്ത്‌ പൊട്ടിച്ചിരിക്കുവാന്‍ വേണ്ടി !

Wednesday, December 12, 2007

തെറ്റു ചെയ്യുന്നതിനുള്ള മടി

തെറ്റു ചെയ്യാന്‍ സ്വാഭാവികമായി എല്ലാവര്‍ക്കും ഒരു മടി കാണും.ജനിക്കുമ്പോഴേ കള്ളത്തരവുമായി ജനിക്കുന്നവര്‍ ഒഴിച്ച്‌. പക്ഷേ ഈയിടെയായി ഇത്‌ കുറഞ്ഞുവരുന്നതുപോലെ ഒരു തോന്നല്‍. എനിക്കു മാത്രമാണോ ഇത്‌ എന്നു വേറൊരു തോന്നല്‍ ഇല്ലാതില്ല.

രംഗം(1)

ഒരു സുഹൃത്ത്‌ എന്നെ കൂട്ടിനു വിളിച്ചു ഡോക്ക്ടറെ ഒന്നു കാണാന്‍.ന്യായമായ ആവശ്യം-ഒരു സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണം. ഞാനും കൂടി ചെന്നു.

അവന്റെ കാല്‍മുട്ടിലെ ligament വച്ചു പിടിപ്പിച്ച ശസ്ത്രക്ക്രിയ ചെയ്ത ഡോക്ക്ടര്‍- മാന്യമായ പെരുമാറ്റം.വലിയ ജാടയൊന്നുമില്ല.

സുഹ്ര്ത്ത്‌ കാര്യം പറഞ്ഞു - സര്‍ട്ടിഫിക്കറ്റ്‌ വേണം. advocate പറഞ്ഞു 16% disability എഴുതി ത്തരാന്‍ ഡോക്ക്ടറോട്‌ പറയാന്‍. അങ്ങനെയാനെങ്കിലേ compensation കിട്ടൂ.

രക്ഷയില്ല ഞാന്‍ കള്ള സര്‍ട്ടിഫ്കികറ്റ്‌ തരുന്ന പ്രശ്നമേയില്ല എന്നു ഡോക്ടര്‍.

സാറിനെന്തെങ്കിലും നഷ്ടമുണ്ടോ. എഴുതിയാല്‍ മാത്രം പോരേ എന്നു സുഹൃത്ത്‌.

നഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും തരാന്‍ ഒക്കുകയില്ല എന്നു ഡോക്ടര്‍.

താന്‍ തന്നില്ലെങ്കില്‍ വേറെ ആളുണ്ട്‌ എന്ന് സുഹൃത്ത്‌.
എന്നാല്‍ അങ്ങനെ ആയിക്കോട്ടെ എന്നു ഡോക്ടര്‍.

(ഒന്നര വര്‍ഷം പലയിടത്തായി കൊണ്ടു നടന്ന് ശരിയാവാതെ ഇരുന്ന മുട്ട്‌ ശരിയായ പ്രശ്നം കണ്ടു പിടിച്ച്‌ ശരിയായ ചികില്‍സ നല്‍കിയ ഡോക്ടരോട്‌ ഇങ്ങനെ പെരുമാറിയ സുഹൃത്ത്‌ നല്ല വിദ്യാഭ്യാസമുള്ള നല്ല ശംബളം കിട്ടുന്ന ജോലിയുള്ള ഒരുവനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).

രംഗം(2)

ഒരു സുഹൃത്തിന്റെ കാറില്‍ lift കിട്ടി. ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, മുന്തിയ കാര്‍. ഭയങ്കര സ്പീഡ്‌.

സീറ്റ്‌ ബെല്‍റ്റ്‌ ഇടുന്നില്ലേ- അതൊക്കെ പേടിത്തൊണ്ടന്മാര്‍ക്ക്‌. ഞാന്‍ അതൊന്നും ഇടാറില്ല.

പിടിച്ചാലോ. ഈ കാറൊന്നും അവന്മാര്‍ പിടിക്കൂല്ല. നമുക്ക്‌ കണക്ഷന്‍സ്‌ കാണുമെന്ന് അവര്‍ക്കറിയാം.

മുന്‍പില്‍ പോകുന്ന ബൈക്ക്‌ കുടുംബത്തിന്റെ (നാലുപേരെ കേറ്റി ആടി ആടി യുള്ള പോക്ക്‌ അറിയാമല്ലോ) തൊട്ടു പുറകില്‍ ചെന്ന് നീട്ടിയൊരു ഹോണ്‍. അവര്‍ ഞെട്ടി വഴി മാറി.
അതിന്റെ ആവശ്യമുണ്ടായിരുന്നോ?

പിന്നല്ലാതെ. അവന്റെ പോക്കു കണ്ടില്ലേ ഇഴഞ്ഞിഴഞ്ഞ്‌ നടുറോഡില്‍ക്കൂടി.

സ്പീഡ്‌ ലിമിറ്റ്‌ പക്ഷേ 40

ഒന്നു പോടേ. അതൊക്കെ പഠിക്കുന്ന സമയത്ത്‌. എത്ര പേരുണ്ട്‌ നന്നായിട്ട്‌ വണ്ടി ഓടിക്കാന്‍ പഠിച്ചു കഴിഞ്ഞ്‌ അതൊക്കെ അനുസരിക്കുന്നത്‌, നീയല്ലാതെ.(എനിക്കിട്ടൊരു കുത്ത്‌). ഈ കാറില്‍ക്കയറിയിരുന്ന് പതുക്കെ പോണമെന്നു പറഞ്ഞാല്‍ പറ്റുമോ.this is a driver's car അദ്ദേഹം വാചാലനായി.

ഞങ്ങള്‍ ഒരു റ്റ്രാഫിക്‌ ലൈറ്റിനടുത്ത്‌ എത്തുന്നു ചുവപ്പ്‌ ആയിക്കഴിഞ്ഞു. മറ്റേ വശത്തു നിന്നുള്ളവര്‍ പോയിത്തുടങ്ങിയിട്ടില്ല. pdestrian crossing സിഗ്നല്‍ കിടക്കുന്നു. അവിടെ 25 സെക്കന്റ്‌ എടുക്കും.

സമയമില്ല. എനിക്കൊരു മീറ്റിംഗ്‌ ഉണ്ട്‌ നമുക്ക്‌ ഇതിനിടയില്‍ക്കൂടി അങ്ങു പോകാം. ക്രോസ്‌ ചെയ്യുന്നവരുടെ ഇടയില്‍ക്കൂടി ചീറിപ്പാഞ്ഞ്‌ ഒരു പോക്ക്‌. അതു കണ്ട്‌ തൊട്ടു പുറകിലുള്ള വണ്ടിയും കൂടെ പ്പിടിച്ചു.

എത്ര രംഗങ്ങള്‍ ഇതുപോലെ നമ്മുടെ ചുറ്റും നടക്കുന്നു.

നമുക്കെല്ലാം അറിയാവുന്നവര്‍ ,പരിചയമുള്ളവര്‍ ഇതുപോലെ കാണിച്ചാല്‍ നമുക്ക്‌ മിണ്ടാന്‍ പറ്റാറുണ്ടോ.

ഓരോ ചെറിയ തെറ്റുകള്‍ ചെയ്യുമ്പോഴും പോട്ടെ സാരമില്ല എന്ന് തള്ളി വിടുമ്പോള്‍ നമ്മളും അതിനു കൂട്ടു നില്‍ക്കുകയല്ലേ?

ആ സിഗ്നല്‍ തെറ്റിച്ചു പോയി ഇടിച്ചിടുന്നത്‌ എനിക്കറിയാവുന്നവരോ എന്റെ വേണ്ടപ്പെട്ടവരോ ആയിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെയിരുന്ന് എഴുതുമായിരുന്നോ?

പിടിച്ചു നിര്‍ത്തി അടികൊടുക്കണം എന്നല്ല പറയുന്നത്‌ (പലപ്പോഴും അതാണ്‌ നല്ലതെങ്കിലും).

അത്ര ശരിയായില്ല എന്ന് ചൂണ്ടിക്കാണിക്കുക.

ചെയ്തത്‌ വലിയ മിടുക്കല്ലെന്നും വായില്‍നോക്കിത്തരമാണെന്നും മനസ്സിലായാല്‍ പലരും അതു വീണ്ടും ചെയ്യുന്നതിനു മുന്‍പ്‌ ഒന്ന് ആലോചിക്കുകയെങ്കിലും ചെയ്യും

Friday, November 23, 2007

ജോലി വേണോ? 6 ലക്ഷം തരൂ.

ഇതല്‍പം അപകടം പിടിച്ച പോസ്റ്റ്‌ ആയതുകൊണ്ട്‌ ആള്‍ക്കാരുടെ പേര്‌ മാറ്റിയിട്ടുണ്ട്‌.

എന്റെ സുഹൃത്തിന്റെ ഭാര്യയുടെ ചേട്ടന്‍. "specialist" ആണ്‌. government service ല്‍ നിന്ന് വന്നു post graduation ചെയ്തു.(16 വര്‍ഷം സര്‍വീസിനു ശേഷം).
കെട്ടിക്കാന്‍ പ്രായമായ മക്കളുള്ള എല്ലാരും ചെയ്യുന്നതുപോലെ ലീവ്‌ എടുത്ത്‌ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 5 വര്‍ഷം ജോലി ചെയ്തു- ഒരു മകള്‍ കല്യാണം കഴിഞ്ഞു.

അങ്ങനെയിരിക്കുമ്പോള്‍ ദാ വരുന്നു. ഒരു ഇണ്ടാസ്‌- ഉടനെ തന്നെ തിരിച്ച്‌ സര്‍വീസില്‍ പ്രവേശിക്കണം. ഒരു "specialist" ഇല്ലാതെ ധാരാളം ജനങ്ങള്‍ കഷ്ടപ്പെടുന്നു. ഓപ്പറേഷനുകള്‍ മാറ്റിവയ്ക്കേണ്ടി വരുന്നു. 2 ആഴ്ച്കയ്ക്കകത്ത്‌ join ചെയ്തില്ലെങ്കില്‍ 10 ലക്ഷം രൂപ അടയ്ക്കണം.

അദ്ദെഹം ഉടനെ തന്നെ ഓടിപ്പോയി കാണേണ്ടവരെ ഒക്കെ കണ്ടു. അപ്പോള്‍ മനസിലായി specialist vacancy ഉണ്ട്‌ ഇഷ്ടം പോലെ പക്ഷേ കിട്ടണമെങ്കില്‍ പൈസ ഇറക്കണം. ഒന്നും രണ്ടും അല്ല 6 ലക്ഷം !

കൊടുക്കാനില്ല. കൊടുത്തില്ല.

ഇപ്പോള്‍ ഒരു primary health centreലെ casualty officer ആയി ജോലി നോക്കുന്നു.

ആര്‍ക്കു നഷ്ടം?

ഒരു skilled specialist നെ പിടിച്ച്‌ പാരസെറ്റമോള്‍ ഗുളിക മാത്രം ഉള്ള ഒരു PHC യില്‍ വയ്ച്ചിട്ടാണോ പാവപ്പെട്ട ജനങ്ങളോടുള്ള "പ്രതിബദ്ധത" കാണിക്കുന്നത്‌? വേണമെന്നു വച്ചാല്‍ പോലും അദ്ദേഹത്തിനു ഒരു രോഗിക്ക്‌ specialised treatment നല്‍കാന്‍ ഒക്കുകയില്ല കാരണം അവിടെ സാധനങ്ങള്‍ ഒന്നും തന്നെ ഇല്ല.

പൊതുജനം നോക്കുമ്പോള്‍ എല്ലാവരുടെയും ബദ്ധശത്രുക്കളായ ഡോക്ക്ടര്‍മാരെ Government ശരിക്കു കൈകാര്യം ചെയ്യുന്നുണ്ട്‌. പൈസ ഉണ്ടാക്കി മറിക്കുന്ന ജോലിക്കള്ളന്മാരായ ഡോക്ടര്‍മാര്‍ പേടിച്ച്‌ ഗ്രാമസേവനം നടത്താന്‍ എത്തുന്നുണ്ട്‌.അതില്‍ ഇപ്പോള്‍ പാസായവര്‍ ആദ്യമായിട്ട്‌ പയറ്റുന്നത്‌ ഈ രാഷ്ട്രീയക്കാരുടെ പുറത്തല്ല. മറിച്ച്‌ ഇങ്ഗ്ലണ്ടിലും അമേരിക്കായിലും ,എന്തിന്‌ അടുത്തുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പോലും പോകാന്‍ പാങ്ങില്ലാത്ത സാധാരണക്കാരന്റെ അടുത്താണ്‌.

ഡോക്ക്ടര്‍ എന്നും പറഞ്ഞ്‌ ഒരുത്തനെ ഇരുത്തി നമ്മളെയെല്ലാം ചികില്‍സിച്ചാല്‍ മതിയോ. അയാള്‍ ഇന്നലെ പാസായതാണോ എന്തെങ്കിലും എക്സ്പീരിയെന്‍സ്‌ ഉള്ളവനാണോ അവനു ചികില്‍സ അറിയാമോ എന്നൊക്കെ നമുക്ക്‌ അറിയാന്‍ അധികാരമില്ലേ.

"ഈ സ്രീമതി റ്റീച്ചര്‍ കൊള്ളാമല്ലോ എന്നു പറയുന്നതിനോടൊപ്പം അതിന്റെ മറുവശം കൂടി അറിയുന്നത്‌ നന്ന്.

Thursday, November 22, 2007

വിവരമില്ലായ്മ

വൈകിട്ട്‌ ഒരു ഫോണ്‍. സുഹൃത്തിന്റെതാണ്‌. അവന്‍ സ്ഥലത്തില്ല അവന്റെ മകന്‍ ബൈക്കില്‍ നിന്ന് വീണു. ഭാര്യ അവനെയും കൂട്ടി ഒരു സ്വകാര്യ ആശുപത്രിയില്‍ പോയിട്ടുണ്ട്‌. ഒന്നു കൂടെ പോകാമോ.

എങ്ങനെ പറ്റില്ല എന്നു പറയും.പോയി.

15 വയസ്സുള്ള പയ്യന്‍. റ്റ്യൂഷനുപോയപ്പോള്‍ എതിരെ ഒരു കാര്‍ സിഗ്നല്‍ ഇല്ലാതെ തിരിഞ്ഞു. ഇവന്‍ മൂട്ടില്‍.

സുഹൃത്തിന്റെ ഭാര്യയോടു ചോദിച്ചു- ഭാഗ്യത്തിനു നിങ്ങള്‍ക്കൊന്നും പറ്റിയില്ല അല്ലേ.

മറുപടി എന്നെ സ്തബ്ധനാക്കി. - പയ്യന്‍ മാത്രമാണ്‌ വണ്ടി ഓടിച്ചിരുന്നത്‌. അവനു ലൈസന്‍സില്ല. അതുകൊണ്ട്‌ വഴക്കുണ്ടാക്കാനൊന്നും നില്‍ക്കാതെ ഇങ്ങു പോന്നു. ഹെല്‍മെറ്റും വച്ചിരുന്നില്ല.

സുഹൃത്ത്‌ എഞ്ചിനീയര്‍ ആണ്‌

ഭാര്യ കോളേജ്‌ ലെക്ചറര്‍

മൂത്ത മകന്‍ final year MBBS

വിവരമില്ലാത്ത കുടുംബം എന്നു പറയാന്‍ പറ്റുമോ.

വിവരമുള്ളവരുടെ കുടുംബത്തില്‍ ഇതാണെങ്കില്‍ സാധാരണക്കാരെ എങ്ങനെ കുറ്റം പറയും.

എങ്ങനെ നാം ഓരോ വര്‍ഷവും 3650 മരണം എന്നുള്ളതിനെ ഒന്നു കുറച്ചു കൊണ്ടുവരും?

Tuesday, November 20, 2007

ബിഗ്‌ ബസ്സാര്‍ അഥവാ പ്രിയ AIYF

തീര്‍ച്ചയായും ബിഗ്‌ ബസാര്‍ അടച്ചുപൂട്ടണം.

വന്‍ കുത്തക മുതളാളിക്കു ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഒന്നും തന്നെ നമ്മള്‍ അനുവദിക്കരുത്‌.അയാള്‍ സ്വന്തം പ്രയത്നത്തില്‍ക്കൂടിയാണ്‌ ഇത്രയും പൊങ്ങിവന്നതെന്നുള്ള സത്യം തല്‍ക്ക്ക്കാലം നമുക്ക്‌ മറക്കാം. (വേറെ എത്രയോ സത്യങ്ങള്‍ നാം സൗകര്യപൂര്‍വം മറക്കുന്നു അല്ലേ?)


ധാരാളം യുവതീയുവാക്കള്‍ക്ക്‌ ഭേദപ്പെട്ട ശമ്പളം നല്‍കിയാണ്‌ അവിടെ നിര്‍ത്തിയിരിക്കുന്നത്‌ എന്നുള്ളതും നമുക്ക്‌ മറക്കാം. (സന്തുഷ്ടരുടെ ഇടയില്‍നിന്നും നമുക്ക്‌ "അണികളെ" കിട്ടുകയില്ലല്ലോ)


അവരുടെ വിദ്യാഭ്യാസത്തിനോ ആഗ്രഹത്തിനോ അനുസരിച്ചുള്ള ജോലി അല്ലെങ്കില്‍ പോലും ചുമ്മാ വായില്‍നോക്കി നടക്കുന്നതിനെക്കാളും മക്കളെ വിദേശത്തു പഠിക്കാന്‍ അയച്ചിട്ട്‌ ഇവിടം കുട്ടിച്ചോറാക്കുന്ന നേതാക്കളുടെ വാക്‌ സാമര്‍ഥ്യത്തില്‍ മയങ്ങി സമയം കളയുന്നതിനേക്കാളും നല്ലതാണെന്നുള്ളതും നമുക്ക്‌ മറക്കാം (ഇങ്ങനെ പോയാല്‍ മറക്കാനേ സമയമുള്ളല്ലോടേ എന്നു ചോദിക്കരുത്‌)

എങ്ങനെയും ആ ബിഗ്‌ ബസ്സര്‍ ഒന്നു പൂട്ടിക്കൂ.


എന്നാലേ എന്റെ വീട്ടില്‍ തേങ്ങ ഇടാന്‍ വന്നുകൊണ്ടിരുന്ന തങ്കപ്പന്‍ ചേട്ടന്‍ വാലും മടക്കി വരുന്നത്‌ എനിക്കു കാണാന്‍ ഒക്കൂ. അങ്ങേരുടെ മോന്‌ അവിടെ ജോലി കിട്ടിയതിന്റെ അടുത്ത ദിവസം വന്ന് "ഇനി നിങ്ങളുടെ തെങ്ങില്‍ കയറാന്‍ എന്നെ കിട്ടൂല്ല" എന്ന് വീംബിളക്കി പോയതാണ്‌.

ഹഹഹഹഹ

കേരളമേ നിന്റെ കാര്യം കഷ്ടം തന്നെ. നന്നാവൂല്ല നന്നാവാന്‍ സമ്മതിക്കൂല്ലാ.

Monday, November 19, 2007

പ്രിയ D Y F I

എന്താ ഇതിന്റെ ഒക്കെ ഒരു അര്‍ഥം ?

പിണറായി രാജാവിന്റെ, sorry, സഖാവിന്റെ മകന്‍ england ല്‍ പഠിക്കട്ടെ, ബാക്കിയുള്ളവന്റെ മക്കള്‍ നന്നാവാതിരിക്കാന്‍ നമുക്കു നോക്കാം അല്ലേ.

പൈസ ഉള്ളവന്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല എന്നോ?

കഷ്ടം . മൂടു താങ്ങുന്നതിനും ശുദ്ധഭോഷത്തരം വിളിച്ചു കൂവുന്നതിനും ഒരു അതിരൊക്കെ ഇല്ലേ സഖാവെ?

അതോ ഇവിടുത്തെ പാവപ്പെട്ടവന്റെ മക്കളെ വഴിയാധാരമാക്കി ഭാവിയിലെ അവരുടെ നേതാവായിക്കഴിയുമ്പോള്‍ മക്കളെ englandല്‍ വിടാന്‍ വല്ല പ്ലാനും ഉണ്ടോ ?

Monday, November 12, 2007

പ്രിയ ONV സാാര്‍,

പ്രിയ ONV സാാര്‍,എന്തൊക്കെയാണ്‌ അങ്ങു പുലമ്പുന്നത്‌? reality show കേരള സംസ്കാരം ഇല്ലാതാക്കുമെന്നോ? പാട്ടിന്റെ കൂടെ ആടുന്നത്‌ നല്ലതല്ലെന്നോ? ഈ പിള്ളേര്‍ ആടിക്കുഴഞ്ഞു പാടുന്ന ഈ പാട്ടുകളൊക്കെ ആരാണെഴുതി വിടുന്നതെന്നോ?

സാര്‍ മലയാള ചാനലുകളിലെ കൊലപാതക ബലാല്‍സംഗ സീരിയലുകളൊന്നും കണ്ടിട്ടില്ലാ എന്നു തോന്നുന്നു. ആബാലവ്ര്ദ്ധജനങ്ങള്‍ എല്ലാ ദിവസവും വൈകിട്ട്‌ കണ്ണിമയ്കാതെ കണ്ട്‌ മനസ്സ്‌ മുരടിപ്പിച്ചുകൊണ്ടിരുന്ന നമ്മുടെ "സംസ്കാരത്തിനു" ചേര്‍ന്ന ഈ ചവറുകളെക്കാലും നല്ലതല്ലേ സാര്‍ ഇപ്പോഴത്തെ reality shows ?

ഈ ചവറുകളില്‍ അമ്മായിയമ്മയും മരുമോളും തമ്മിലും നാത്തൂന്മാരു തമ്മിലും ഉള്ള പകയും അനാരോഗ്യകരമായ ഇടപെടലുകളും അങ്ങു കണ്ടിട്ടില്ലേ. കൊച്ചു കുട്ടികളെപ്പോലും ഇതൊക്കെ കാണിച്ച്‌ അവരുടെ മനസിനെ കറുപ്പിക്കുന്ന വിവരമില്ലാത്ത കുറേപ്പേര്‍ വേറെയും.ക്രൂരതയുടെയും പിശാചുക്കളുടെയും മനുഷ്യമുഖം മൂടി ധരിച്ച കുറേപ്പേരുടെ കഥ പറയുന്ന ചവര്‍ സീരിയലുകളെക്കാള്‍ എത്രയോ എത്രയോ നല്ലതല്ലേ സാര്‍ ഈ music shows ?

ഒന്നുമില്ലെങ്കിലും സാറും സാറിനെപ്പോലെയുള്ള വേറെ ചിലരും എഴുതിവിടുന്ന (വിട്ടിരുന്ന) പൈങ്കിളിയും അല്ലാത്തതുമായ പാട്ടുകളല്ലേ ഇവര്‍ പാടുന്നുള്ളു? അതിന്റെ കൂടെയുള്ള ആട്ടം- സിനിമയിലോ സീരിയലുകളിലോ ഉള്ളത്രയും ആഭാസത്തരമല്ലല്ലോ സാര്‍.

Sunday, November 11, 2007

നടന്നു പോകുമ്പോള്‍ ചെയ്യുന്നതെല്ലാം .

ചുമ്മാ നടന്നു പോകുമ്പോള്‍ നമ്മള്‍ എന്തെല്ലാം ചെയ്യുമോ അതെല്ലാം നമ്മള്‍ അതേ നിസ്സംഗതയോടുകൂടിത്തന്നെ വാഹനത്തിലിരുന്നും (പ്രത്യേകിച്ചും ഇരുചക്രവാഹനത്തില്‍) ചെയ്യും.

വിശ്വാസമില്ലേ ? ഇതു നോക്കൂ.


(1)ഓരോന്നാലോചിച്ച്‌ ("വായില്‍നോക്കി") നടന്നു പോകുമ്പോള്‍ ആണ്‌ പാലു വാങ്ങിക്കണമെന്ന് വീട്ടില്‍ നിന്നു പറഞ്ഞത്‌ പെട്ടെന്ന് ഓര്‍മ്മ വരുന്നത്‌.എന്താണ്‌ നാം ചെയ്യുന്നത്‌? ഒരൊറ്റ തിരിവ്‌- വലത്തോട്ടോ ഇടത്തോട്ടോ എന്നു നോട്ടമില്ല എവിടെയാണ്‌ മില്‍മ ബൂത്ത്‌ എന്നു വച്ചാല്‍ അങ്ങോട്ട്‌- ബൈക്കിലും ഇതു തന്നെയല്ലേ ചെയ്യാറുള്ളത്‌?


(2) നേരത്തെ പറഞ്ഞതുപോലെ വായില്‍നോക്കി നടക്കുമ്പോള്‍ ആണ്‌ ഒരു "റ്റ്രീങ്ങ്‌, റ്റ്രീങ്ങ്‌"- എന്തോ ഒരു "അത്യാവശ്യ" ഫോണ്‍ വരുന്നു. (നമുക്കു വരുന്നതെല്ലാം "himportant calls" ആണല്ലോ- ഉടനെ എടുത്തിലെങ്കില്‍ എന്താ സംഭവിക്കുക എന്നാര്‍ക്കരിയാം).ബൈക്കിലാണെങ്കില്‍ ഇനിയൊരു സര്‍ക്കസ്‌ തന്നെ കാണാം. ഒരു കൈകൊണ്ട്‌ ബൈക്ക്‌ ബാലന്‍സ്‌ ചെയ്തുകൊണ്ട്‌ മറ്റേ കൈ പോക്കറ്റില്‍ പരതുന്നു.തിരിച്ചെടുക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്നറിയാമെങ്കിലും ടൈറ്റ്‌ പാന്റിന്റെ മുന്നിലെ പോക്കറ്റിലേ ഇടൂ. ഈ പോക്ക്റ്റില്‍ പരണ്ടുന്ന സമയം മുഴുവന്‍ ബൈക്ക്‌ ഒറ്റക്കൈയ്യില്‍ ഓടുകയാണ്‌. ആടിയാടിയുള്ള ഈ പോക്കിനിടയില്‍ വണ്ടി ഇടിച്ചു ചത്തില്ലെങ്കില്‍ എങ്ങനെയും ഫോണ്‍ എടുത്ത്‌ സംസാരിച്ചിരിക്കും.


(3) "അതാ കുട്ടപ്പന്‍" - റോഡിന്റെ അപ്പുറത്ത്‌ നില്‍ക്കുന്ന സുഹ്ര്ത്തിനെകാണ്ടാല്‍ നാം എല്ലാം മറക്കും.പിന്നെ ഒരൊറ്റതിരിച്ചിലാണ്‌- ഇടിയ്ക്കാതിരിക്കാന്‍ പാടുപെട്ട്‌ ചവിട്ടി നിര്‍ത്തുന്ന മറ്റു ഡ്രൈവര്‍മാരുടെ മടക്കിയ നടുവിരലുകളും,തള്ളയെവിളികളും കേള്‍ക്കാത്തമട്ടില്‍ അതിനൊക്കെ അതീതനായി മന്തം മന്തം (മനപ്പൂര്‍വം എഴുതിയതുതന്നെ- ന്ദ എഴുതാന്‍ വയ്യാഞ്ഞിട്ടല്ല) കുട്ടപ്പന്റെ അടുത്തേയ്ക്ക്‌.

ഒരു മിനിറ്റ്‌ സൊള്ളുന്നു.

തിരിച്ച്‌ മുന്‍പിന്‍ നോക്കാതെ മറുവശത്തേയ്ക്ക്‌ !

(4)എന്തെങ്കിലും അത്യാവശ്യമുള്ളപ്പോള്‍ നടത്തയ്ക്ക്‌ സ്പീഡ്‌ കൂടുന്നതുപോലെതന്നെയല്ലെ വണ്ടിയ്ക്കും സ്പീഡ്‌ കൂടുന്നത്‌. നടത്തയ്ക്ക്‌ സ്പീഡ്‌ ലിമിറ്റ്‌ ഇല്ലെങ്കിലും വണ്ടിക്ക്‌ ഉണ്ട്‌ എന്നുള്ള കാര്യം നാം ഓര്‍ക്കാറേയില്ല,ഉണ്ടോ?

(5) നടക്കുമ്പോള്‍ ആരും ഹെല്‍മെറ്റ്‌ വയ്ക്കേണ്ട കാര്യമില്ല.നടക്കുമ്പോള്‍ എത്രയോപേര്‍ സ്ലാബിലും, കുഴിയിലും തട്ടി വീഴുന്നു അവരെല്ലാം ഹെല്‍മെറ്റ്‌ വച്ചിട്ടാണോ ചാവാതെ രക്ഷപ്പെടുന്നത്‌? അതുപോലെയല്ലേ ഉള്ളു ബൈക്കില്‍ നിന്ന് വീണാലും,പിന്നെന്തിന്‌ ഹെല്‍മെറ്റ്‌?

Friday, November 9, 2007

"വെള്ളപ്പൊക്കം എല്ലാരും സഹിക്കുന്നതുപോലെ"

"വെള്ളപ്പൊക്കം എല്ലാരും സഹിക്കുന്നതുപോലെ" നഗരവാസികളും സഹിക്കണം എന്നു നമ്മളെല്ലാം കൂടി കനകസിംഹാസനത്തില്‍ കയറ്റിയിരുത്തിയിരിക്കുന്ന നമ്മുടെ മുഖ്യന്‍.

നാലുവശത്തുനിന്നും ഒഴുകിവരുന്ന മലിനജലം കെട്ടിക്കിടക്കുന്ന ഈ സ്ഥലങ്ങളില്‍ കൂടി അങ്ങേരെ ഒന്നു നടത്തിക്കാന്‍ ഇവിടാരും ഇല്ല എന്നാണോ. ഒരു തവണ നടക്കാമെങ്കില്‍ (പിണറായി കാറില്‍ ഇരുന്ന് "കേരള പദ യാത്ര" നടത്തിയതുപോലെ അല്ല) ഇങ്ങനെ പറയാന്‍ അങ്ങേര്‍ക്ക്‌ അധികാരം ഉണ്ടെന്ന് നമുക്ക്‌ സമ്മതിക്കാം.

അല്ലെങ്കില്‍ പിന്നെ അടുത്ത തവണ വോട്ട്‌ ചോദിക്കാന്‍ പച്ച ചിരിയുമായി വരുന്ന ഇവന്മാരെയും അണികളെയും പുഛിച്ചു തള്ളാന്‍ നമുക്കാകണം.


പുഛിച്ചു തള്ളിയാല്‍ പകരം ആരെ വയ്ക്കാന്‍ അല്ലേ ? എല്ലാവന്മാരും കയ്യിട്ടു വാരാന്‍ ആണല്ലോ ജനിച്ചിരിക്കുന്നതു തന്നെ.

Monday, November 5, 2007

എന്തിനീ കല്യാണം വിളി ?

പലപ്പോഴും വിചാരിച്ചിട്ടുണ്ട്‌ കേരളത്തിലെ ആള്‍ക്കാര്‍ക്ക്‌ ഈ കല്യാണം വിളിയോട്‌ ഇത്ര formaility എന്തുകൊണ്ടാണെന്ന്.പിള്ളേര്‍ കല്യാണം കഴിക്കാന്‍ പ്രായമാകുമ്പോള്‍ മാതാപിതാക്കളും പ്രായമാവും. പിന്നെ അവരുടെ കാര്യം കഷ്ടം തന്നെ.

വര്‍ഷങ്ങളായി കണ്ടിട്ടും സംസാരിച്ചിട്ടു പോലും ഇല്ലാത്ത കുറേ "ബന്ധുക്കള്‍" . അവരെ കല്യാണത്തിനു വിളിച്ചേ ഒക്കൂ. അതും "വെറുതെ" വിളിച്ചാല്‍ പോരാ. അപ്പനും അമ്മയും തന്നെ ചെന്നു വിളിക്കണം (അല്ലെങ്കില്‍ അതുപോലെ വയസ്സായി എണീറ്റുനടക്കാന്‍ വയ്യാത്ത ആരെങ്കിലും ആയാലും മതി !)അസുഖം ഒക്കെ ഉള്ളവര്‍ ഒന്നു ഫോണില്‍ വിളിച്ചാല്‍ പോരേ ഈ യാത്രയൊക്കെ ചെയ്ത്‌ ഉള്ള ആരോഗ്യം കൂടിക്കളയണോ?ഡയബെറ്റിസും, പ്ലെഷറും ഉള്ള മാതാപിതാക്കള്‍ മരുന്നും സിറിഞ്ചും,ഓയിന്മെന്റും ഒക്കെ ആയി വണ്ടി കയറുന്നു. ( കുറുപ്പമ്മാവന്റെ മൂന്നാമത്തെ ഭാര്യയുടെ കുഞ്ഞമ്മയുടെ മൂത്തമകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ വേറെ ആരുടെയോ കല്യാണത്തിനു "വിളിക്കേണ്ട വിധത്തില്‍" വിളിക്കാത്തതിന്റെ പൊല്ലാപ്പ്‌ കുടുംബത്തില്‍ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്‌- ഇനി അതുപോലൊരു സംഭവം കാണണമെന്ന് ആര്‍ക്കും തന്നെ ആഗ്രഹമില്ല)

അപ്പോ back to our topic - എന്തിന്നാണീ പാടുപെട്ടുള്ള കല്യാണം വിളി? മിക്കവരും പ്രാകിക്കൊണ്ടാണ്‌ നമ്മുടെ മുന്നില്‍ ചിരി വരുത്തിയ മുഖവുമായി ഇരിക്കുന്നത്‌ എന്ന് എന്നാണ്‌ നാമൊന്നു മനസ്സിലാക്കുക."വന്നേ ഒക്കൂ, എന്റെ കുട്ടിമാമ വന്നില്ലേ എന്ന് (ജനിച്ചതില്‍പ്പിന്നെ നിന്നെ കണ്ടിട്ടില്ലാത്ത) എന്റെ മകന്‍ കുഞ്ചുമണി ചോദിക്കും" എന്നൊക്കെ പറയുമ്പോള്‍ അവരുടെ മനസ്സില്‍ "എനിക്ക്‌ അവിടുന്ന് ഇങ്ങു കണ്ണൂരില്‍ വന്നു വിളിക്കാമെങ്കില്‍ നിനക്ക്‌ അതുപോലെ അങ്ങു തിരോന്തരത്തു വന്ന് എന്റെ മോന്റെ കല്യാനത്തിനെന്താ കൂടിയാല്‍" എന്നു കാണില്ലേ എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.

ഈയിടെ എന്റെ ഒരു ബന്ധുവിന്റെ കല്യാണം. മകന്‍ എഞ്ചിനീയര്‍ ഒരു സമ്പന്ന കുടുംബത്തിലേക്ക്‌ വാങ്ങിക്കപ്പെടുന്നു sorry, കല്യാണം കഴിക്കുന്നു. ചെറുക്കന്റെ അഛനും അമ്മയും പണക്കാരല്ലെങ്കിലും പണക്കാരുടെ അസുഖങ്ങളൊക്കെയുള്ളവര്‍. ദിവസവും ഇന്‍സുലിന്‍ കുത്തിവെയ്പും വലിവിന്റെ മരുന്നും ആയിക്കഴിയുന്നവര്‍. പറഞ്ഞിട്ടെന്തുകാര്യം -കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടന്നു വിളിച്ചു. വിളിച്ചില്ലെങ്കില്‍ അതു പണക്കാരിയെക്കെട്ടുന്നതിന്റെ അഹങ്കാരം ആയിക്കാണുമെന്ന് അവര്‍ക്ക്‌ പേടി.

ഒരു ഫോണ്‍ വിളിയില്‍ ഒതുക്കിക്കൂടേ ഈ വിളി? അല്ലെങ്കില്‍ ഒരു ഇമെയില്‍ ? നമ്മള്‍ അത്രയ്ക്കൊക്കെ ആയില്ലേ? പാടുപെട്ട്‌ വീട്ടില്‍ വന്നു വിളിക്കുമ്പോള്‍ നമ്മളുടെ weight കൂടുമോ? വീട്ടിനടുത്തുള്ള വളരെ വേണ്ടപ്പെട്ടവരെ മാത്രം ചെന്നു വിളിച്ചാല്‍ പോരേ ഈ വയസ്സായ മാതാപിതാക്കള്‍?

Sunday, July 22, 2007

ഒരു RC Bookന്റെ കഥ

.ഞങ്ങള്‍ ഈയിടെ ഒരു കാറു വാങ്ങി. അതിന്‌ 2000 രൂപ കൊടുത്ത്‌ ഒരു നമ്പറും ബുക്ക്‌ ചെയ്തു. കാര്‍ വീട്ടിലെത്തിയിട്ട്‌ മാസം 3. ഇതു വരെ RC Book കയ്യില്‍ക്കിട്ടിയിട്ടില്ല.. അന്വേഷിക്കുമ്പോള്‍ പറയും താമസിയാതെ അയക്കും എന്ന്.

കഴിഞ്ഞ ദിവസം അവിടെ പരിചയമുള്ള ഒരാളെക്കിട്ടി. അദ്ദേഹം അകത്തു പോയി അന്വേഷിച്ചിട്ട്‌ വന്നു പറഞ്ഞു അത്‌ മാറ്റി വച്ചിരിക്കുകയാണ്‌. പൈസ കൊടുത്ത്‌ നംബര്‍ ബുക്ക്‌ ചെയ്യുന്ന കാര്‍ഡുകള്‍ ഇങ്ങനെ "rserved" എന്നെഴുതി മാറ്റിവയ്ക്കുമത്രെ. നംബര്‍ വാങ്ങാന്‍ പൈസ ഉള്ളവന്‍ RCBook കിട്ടാന്‍ ഒന്നു രണ്ടു തവണ നടന്നു കഴിയുമ്പോള്‍ പൈസ ഇറക്കുമല്ലോ എന്നാണ്‍ RTO ഓഫീസിലെ അനുഭവം. അതിനു വേണ്ടി അവര്‍ കാത്തിരിക്കുകയാണത്രെ !

അവിടിരുന്നോട്ടേ എന്നും ഞാനും പറഞ്ഞു. അവരു തന്ന receiptഉം കൊണ്ട്‌ എത്ര കാലം വണ്ടി ഓടിക്കാമോ എന്തോ ?

Friday, July 13, 2007

എന്നാ ഞാനങ്ങു തിരിച്ചു വച്ചേക്കാം

പിന്നല്ല.ഒരാവശ്യത്തിനാണ്‌ ഞാന്‍ ആ പൈസ "കടം" ആയി എടുത്തത്‌.

ആരെങ്കിലും അറിയുന്നതിനു മുന്‍പ്‌ തന്നെ തിരിച്ചു വച്ചേനേ പക്ഷേ സമയം കിട്ടിയില്ല.

അവസാനം എല്ലാരും കൂടി അന്വേഷിച്ചു കണ്ടുപിടിച്ച്‌ എന്നെ ഇങ്ങനെ നാറ്റിക്കണ്ട വല്ല കാര്യവും ഉണ്ടോ?

ആകപ്പാടെ പതിനായിരം രൂപായുടെ കാര്യം.ഞാനങ്ങു തിരിച്ചു വച്ചേക്കാം .

തീര്‍ന്നില്ലെ കാര്യം?

അങ്ങനെ തീരുകയില്ലെന്നോ? 2 കോടി തിരിച്ചു കൊടുത്ത്‌ രക്ഷപ്പെടുന്നതുപോലെ ഈ പതിനായിരം തിരിച്ചു വച്ച്‌ രക്ഷപ്പെടാന്‍ നിയമം അനുവദിക്കുന്നില്ലെന്നോ?

10 രൂപ "കയ്ക്കൂലി" വാങ്ങുന്ന പാവം പ്യൂണിനെ "ഏമാന്മാരെല്ലാം "കൂടി പിരിച്ചുവിടും.

2 കോടി വാങ്ങുന്നവര്‍ നമ്മെ ഭരിക്കും.

പിടിച്ചാല്‍ അവര്‍ തിരിച്ചുകൊടുത്തിട്ട്‌ നമ്മെ നോക്കി പല്ലിളിക്കും !

Friday, July 6, 2007

ഞാന്‍ "MLA"

ഞാന്‍ "MLA"

ഇന്നത്തെ മനോരമയില്‍ വന്ന വാര്‍ത്ത !

റ്റ്രാഫ്ഫിക്‌ സിഗ്നല്‍ തെറ്റിച്ചു പോയപ്പോള്‍ തടഞ്ഞു നിര്‍ത്തിയ പോലീസുകാരനോട്‌ അടിച്ച വാചകം ! "വേണമെങ്കില്‍ കേസ്‌ എടുത്തോ" എന്നും. പോലീസുകാരനെന്തായാലും നട്ടെല്ലുള്ള കൂട്ടത്തിലായിരുന്നു എന്നു തോന്നുന്നു. അദ്ദേഹം ബൈക്കിന്റെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പണ്ട്‌ സൈക്കിളില്‍ ലൈറ്റ്‌ ഇല്ലാതെ പോയാല്‍ വാല്‍വ്‌ ഊരിക്കൊണ്ടു പോകുമായിരുന്നതുപോലെ.

രാഷ്ട്രീയം എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസെന്‍സ്‌ ആണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം MLA കള്‍ (mouth looking agents അഥവാ വായില്‍ നോക്കികള്‍ ) ആണ്‌ ഈ നാടിന്റെ ശാപം. ഇനി ആ പാവം പോലീസുകാരനെക്കൊണ്ട്‌ അവര്‍ മൂക്കിട്ട്‌ ക്ഷ എന്നെഴുതിച്ചിട്ടേ വിടുകയുള്ളു.

Thursday, June 28, 2007

മറുമൊഴി

പണ്ടു പിന്മൊഴി ഉണ്ടായിരുന്നപ്പോള്‍ വല്ലപ്പ്പ്പോഴും ആരെങ്കിലും എന്റെ ബ്ലോഗില്‍ വരുമായിരുന്നു. വലുതായിട്ട്‌ അറിയപ്പെടാത്ത എന്നെപ്പോലെ പലര്‍ക്കും പിന്മൊഴി വഴിയുള്ള ഈ publicity ഒരനുഗ്രഹം ആയിരുന്നു.ഇപ്പ്പ്പോള്‍ ഇടുന്നതൊന്നും പിന്മൊഴിയില്‍ വരുന്നില്ല. ഈ മറുമൊഴിയില്‍ എങ്ങനാ ഒന്നു കയറിപ്പറ്റുക? നോക്കിയിട്ട്‌ ഒരു ഐഡിയായും കിട്ടുന്നില്ല. ആര്‍ക്കെങ്കിലും ഒന്നു explain ചെയ്യാമൊ?

Tuesday, June 26, 2007

ഒരു കുഴിക്കഥ

ഉച്ചയ്ക്ക്‌ മൂന്നു മണി. ഞാന്‍ ഉണ്ണാന്‍ ഇരുന്നു. ജന്നലില്‍ക്കൂടി നോക്കിയാല്‍ മെയിന്‍ റോഡ്‌ കാണാം. അത്ര അടുത്താണു വീട്‌. രോഡിനു കുറുക്കേ എന്തോ കേബിളിനു വേണ്ടി ഏവനോ കുഴിച്ചിട്ടു പോയിട്ട്‌ ദിവസം കുറച്ചായി. മഴ തുടങ്ങിയതോടുകൂടി കുഴി വലുതായൊക്കൊണ്ടിരിക്കുന്നു. straight road ആയതുകാരണം ആരും തന്നെ ഇവിടെ speed limit പാലിക്കാറില്ല.

ഇതിനിടയില്‍ത്തന്നെ ഒരു ആടോ വന്ന് ബ്രേക്‌ പിടിക്കുന്നു. അതിന്റെ പുറകേ ഹെല്‍മെറ്റ്‌ രഹിത "മണ്‍കുടവുമായി" (തല എന്നെങ്ങനെ പറയും?)വന്നവന്‍ നിര്‍ത്താന്‍ പറ്റാതെ വീഴുന്നു. പിന്നെ രണ്ടു പേരും വാക്കു തര്‍ക്കം വെയില്‍ കാഞ്ഞുകൊണ്ടിരുന്ന കുറേയെണ്ണം ചുറ്റും കൂടി രണ്ടുപേരെയും ചൂടുകേറ്റി ആനന്ദിക്കുന്നു. എപ്പോഴും ഇതു തന്നെ. ആ ചുമ്മാ ഇരിക്കുന്ന സമയത്ത്‌ ഒരോ പിടി മണ്ണ്‍ വാരിയിട്ടിരുന്നെങ്കില്‍ ഈ വീഴ്ച്ചകളൊക്കെ നിര്‍ത്താവുന്നതേയുള്ളു. പക്ഷേ അതവരുടെ "ജോലി" അല്ലല്ലോ. ചുവപ്പും, നീലയും ഉടുപ്പ്‌ ഇട്ടുകഴിഞ്ഞാല്‍ അവര്‍ക്ക്‌ ജോലി ഏതാണെന്ന് വ്യക്തമായ ബോധമുണ്ട്‌.

ദൂരേന്നേ ഈ കുഴി കാണാമെങ്കിലും സ്വതസിദ്ധമായ്‌ "മലയാളി തലയിലാള്‍താമസമില്ലായ്മ" കാരണം അടുത്തു വന്നിട്ടേ ചേട്ടന്മാര്‍ ബ്രേക്ക്ക്ക്‌ പിടിക്കൂ. സിനിമയില്‍ ഒക്കെ കാണുന്നപോലേ ഒരു സീല്‍ക്കാര ശബ്ദത്തോടെ വീണില്ലെങ്കില്‍ ബസ്‌ സ്റ്റോപ്പിലെ ലലനാമണികള്‍ എന്തു വിചാരിക്കും,?

ഒന്നു രന്റു ദിവസമായി കുഴി യുടെ ആഴം കൂടുന്നു,വീഴുന്നവരുടെ എണ്ണം കൂടുന്നു. ഇതെത്ര എന്നു വച്ച്‌ കണ്ടോണ്ടിരിക്കും?

വൈകിട്ടത്തെ ജോലി കഴിഞ്ഞ്‌ വീട്ടില്‍ എത്തിയപ്പോള്‍ മണി 9. കുഴി അപ്പോഴും അവിടെ ത്തന്നെ ഉണ്ട്‌.(വേറെ എവിടെങ്കിലും പോയിട്ടുണ്ടാകുമെന്നു വിചാരിച്ചിരുന്നു !) രക്ഷയില്ല. ഇറങ്ങിയാലെ ഒക്കൂ.

ഒരു മണ്‍വെട്ടിയുമായി ഇറങ്ങി കുഴി മൂടാന്‍ തുടങ്ങി. പലരും ദേഷ്യത്തില്‍ horn അടിക്കുന്നുണ്ട്‌. അവരുടെ ചീറിപ്പാഞ്ഞുള്ള യാത്രയ്ക്ക്‌ ഞാന്‍ ഒരു തടസ്സം ആകുമോ എന്നവര്‍ക്ക്‌ ഒരു പേടി. നല്ല റ്റ്രാഫിക്‌ കാരണം ഇടയ്ക്കിടയ്ക്കേ മണ്ണിടാന്‍ പറ്റുന്നുള്ളു. ഒരു അര മണിക്കൂര്‍ ആയി. ഇതൊരു വട്ട്‌ അല്ലേ എന്ന് എനിക്കു തന്നെ തോന്നിത്തുടങ്ങി. കൈയ്യിലെ തൊലിയും പോയിത്തുടങ്ങിയോ എന്നൊരു സംശയം. അപ്പോഴുണ്ട്‌ അടുത്തവന്‍ ദൂരേന്നേ hornഉം മുഴക്കി അടുത്ത്‌ വന്ന് sudden break ഇട്ടു നിര്‍ത്തി.(വേണമെങ്കില്‍ പതുക്കെ നിര്‍ത്താവുന്നതേ ഉള്ളു പക്ഷേ അതല്ലല്ലോ)

"എന്താട രാത്രിയാണോ റോഡിലെപ്പണി" എന്നൊരു ചോദ്യം. ഇതൊരു വല്യ ശല്യം തന്നെ എന്ന് കൂടെയുള്ള വാലാട്ടി.ചൊറിഞ്ഞു നിന്ന എനിക്ക്‌ പൊട്ടിത്തെറിക്കന്‍ ഇത്രയും തന്നെ ധാരാളം. "നിനക്കൊക്കെ കുഴിയില്‍ ചാടാതെ പോവാനാടാ വായി നോക്കി" എന്നും പറഞ്ഞ്‌ ഞാന്‍ തുടങ്ങി.

ഭാഗ്യം കൂടുതല്‍ കേള്‍ക്കാനോ എനിക്കിട്ടു രണ്ടു തരാനോ നില്‍ക്കാതെ അവന്മാര്‍ പോയി !

Monday, June 18, 2007

എന്തു കുന്തമാണീ "കൂട്ടായ്മ"???

ഒരേ അഭിപ്രായമുള്ള ചിലര്‍ ഒരുമിച്ചിരുന്ന് അന്യോന്യം "പുറം ചൊറിഞ്ഞു"കൊടുക്കുന്നതോ?

എന്തെങ്കിലും എതിരഭിപ്രായമോ ,"മൂത്തവര്‍"ക്കിഷ്ടപ്പെടത്തതോ ആയ കമന്റിടുന്നവരെ ഒറ്റക്കെട്ടായി നിന്ന് ഒതുക്കുന്നതോ?

ആര്‍ക്കും എന്തും എഴുതിപ്പിടിപ്പികാവുന്ന ഒന്നാണ്‌ ഈ ബ്ലോഗ്‌ എന്ന സാധനം എന്നിരിക്കെ അതു വായിക്കാനും, വായിക്കാതിരിക്കാനും ഇഷ്ടപ്പെട്ടെന്നോ ഇല്ലെന്നോ കമന്റാനുള്ള സ്വാതന്ത്ര്യവും ഉണ്ട്‌.

കമന്റ്‌ എഴുതുമ്പോല്‍ ചിലര്‍ സ്വന്തം പേരില്‍ ഇറ്റും ചിലര്‍ അനോനി ആയി ഇടും.അതിലിത്ര പറയാനും "നട്ടെല്ലുണ്ടെങ്കില്‍ നേരെ പറയെട" എന്ന് വിളിച്ചുകൂവാനും എന്തിരിക്കുന്നു?

ചുരുക്കം ചിലരൊഴിച്ച്‌ എത്ര പേരുണ്ട്‌ സ്വന്തം പേരില്‍ ബ്ലോഗ്‌ ചെയ്യുന്നത്‌? അതുപോലെയല്ലെ ഉള്ളു ഇതും? അവരുടെ അടുത്ത്‌ നമ്മളാരും തന്നെ "നട്ടെല്ലുണ്ടെങ്കില്‍ സ്വന്തം പേരില്‍ ബ്ലോഗെഴുതെടാ " എന്നു പറ്യുന്നില്ലല്ലോ?

Thursday, June 14, 2007

റിസോര്‍ട്ട്‌

പേടിച്ചിരിക്കുകയായിരുന്നു ,കൈയ്യേറി മതില്‍ കെട്ടിയടച്ച സ്ഥലവും അതിലുള്ള റിസോര്‍ട്ടും മുഴുവന്‍ ഇപ്പോള്‍ പൊളിച്ചടുക്കേണ്ടി വരുമല്ലോ എന്നു വിചാരിച്ച്‌.
അപ്പോഴാണ്‌ ഈ വാര്‍ത്ത "ആരാധനാലയങ്ങളോ, പാര്‍ട്ടി ഓഫീസുകളോ" ഉണ്ടെങ്കില്‍ പൊളിക്കില്ലത്രെ. രക്ഷപ്പെട്ടു. ഇനി ഒരു ചോട്ടാ നേതാവിനെപ്പിടിച്ച്‌ റിസോര്‍ട്ട്‌ കെട്ടിടത്തിന്റെ പോര്‍ട്ടിക്കോയുടെ മൂലയില്‍ "ആപ്പീസ്‌" എന്നെഴുതിയ ബോര്‍ഡിന്റെ കീഴില്‍ ഇരുത്തിയാല്‍ ഞാന്‍ രക്ഷപ്പെട്ടില്ലേ? അതോ അടുക്കളയിലെ താടിക്കാരന്‍ കുട്ടപ്പന്‍ ചേട്ടനെ ഒരു പൂജാരിയുടെ വേഷം കെട്ടിച്ച്‌ അതിനെയൊരു ആരാധനാലയം ആക്കണോ ??

രക്ഷപ്പെടാന്‍ എന്തെല്ലാം വഴികള്‍ ! നമ്മളെല്ലാം ഇത്രക്ക്‌ വായില്‍നോക്കികളാണോ? ഇവന്മാരൊക്കെ എന്തു കോപ്പത്തരം വിളിച്ചു പറഞ്ഞാലും അത്‌ താങ്ങാന്‍ ആളുള്ളതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ നടക്കുന്നത്‌? ഇനിയിപ്പോ സ്പെഷിയല്‍ ഓഫിസര്‍ കുമാര്‍ സാറിനെതിരെ എല്ലാവന്മാരും കൂടി കേസും കൊടുത്ത്‌ അദ്ദേഹത്തെ ജയിലില്‍ അടക്കുന്നതും നമ്മള്‍ യാതൊരു ഭാവഭേദങ്ങളും ഇല്ലാതെ നോക്കിനില്‍ക്കുമോ ?

Tuesday, May 1, 2007

ഒരു മേയ്‌ ദിന "ആശംസ"

ഞാന്‍ രാവിലെ ജോലിക്കു പോകുകയായിരുന്നു. ഒരിടത്ത്‌ എത്തിയപ്പോള്‍ നമ്മുടെ തൊഴിലാളി സഹാക്കള്‍ എല്ലാരും കൂടെ ആട്ടോകളില്‍ കൊടിയുമായി റോഡിന്റെ ഏറ്റവും വീതി കുറഞ്ഞ സ്ഥലം നോക്കി വരിവരിയായി നിര്‍ത്തിയിരിക്കുകയാണ്‌. അല്ലെങ്കിലെ രാവിലെ 9 മണിക്ക്‌ അതു വഴി പോകാന്‍ വളരെ ബുദ്ധിമുട്ടാണ്‌ അപ്പോഴാണ്‌ ഇത്‌. ബസ്സുകളും, കാറുകളും, നൂറു കണക്കിനു ആട്ടോകളും കൂടി ഇളകിമറിയുന്നു.

എനിക്ക്‌ ഇടത്തോട്ട്‌ തിരിഞ്ഞു വേണം പോകാന്‍.ഞാന്‍ കാറിന്റെ സിഗ്നല്‍ ഇട്ടു കൊണ്ട്‌ പതുക്കെ സൈഡിലോട്ട്‌ പിടിക്കാന്‍ ശ്രമിക്കുന്നു.(ഞാന്‍ എഴുതാറുള്ളത്‌ പോലെ തന്നെ പതുക്കെ).

ഒരു താടിക്കാരന്‍ ഓടി വന്ന് കാറില്‍ രണ്ട്‌ അടി."മാറിപ്പ്പ്പോടാ" എന്നൊരാക്രോശവും.

മാറിപ്പോയാല്‍ ഞാന്‍ വലത്തേക്കു തിരിയേണ്ടിവരും എന്നുള്ളതുകൊണ്ട്‌ എനിക്ക്‌ ഇടത്തോട്ട്‌ തിരിഞ്ഞാലേ പറ്റൂ എന്നു ഞാന്‍ അദ്ദേഹത്തിനോട്‌ പറഞ്ഞു.
"നിന്റടുത്ത്‌ മാറിപ്പ്പ്പോകാനല്ലെ പറഞ്ഞത്‌" എന്നും പറഞ്ഞ്‌ വീണ്ടും കാറില്‍ രണ്ടടി.

ഞാന്‍ കതക്‌ തുറന്ന് ഇറങ്ങി കാറില്‍ ചുമ്മാ അടിക്കരുത്‌ പൈസ കൊടുത്തു വാങ്ങിച്ചതാണ്‌ എന്നു പറഞ്ഞപ്പോള്‍,അദ്ദേഹം "മൈ-- ,നീ മാറിപ്പോകൂല്ല അല്ലേടാ "

അപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌ എന്തുകൊണ്ടാണ്‌ രാവിലെ മുതലേ "മൈ-- ദിനമേ, മയ്‌ ദിനമേ" എന്നു ആരോ പാടുന്നതിന്റെ രഹസ്യം.

സമീപത്തുള്ള പോലീസുകാരന്‍ വന്നതുകൊണ്ട്‌ ഞാന്‍ അടി കൊള്ളാതെ തടി തപ്പി എന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ കാറില്‍ വന്ന (കാല്‍ക്കാശിനു വകയില്ലാത്ത) "മുതലാളിയെ" തൊഴിലാളികളെല്ലാം കൂടി കൈകാര്യം ചെയ്തേനേ !

Tuesday, April 3, 2007

കണ്ണു വേദനിക്കുന്നു !

ഇന്നു വൈകിട്ട്‌ ഒരു 7.30 മണിക്ക്‌ നടന്നത്‌- ഞാന്‍ ട്രാഫിക്‌ സിഗ്നലിന്റെ അടുത്ത്‌ വലത്തോട്ട്‌ തിരിയാനായി കാര്‍ നിര്‍ത്തിയിരിക്കുന്നു. എന്റെ മുന്‍പില്‍ ആരും ഇല്ല. ചിലര്‍ക്ക്‌ വലത്തുകൂടി ക്കയറി മുന്‍പിലെത്തി ഇടത്തേക്കു തിരിയുന്ന സ്വഭാവം ഉള്ളതു കൊണ്ട്‌ (പഴയ ഒരു സംഭവം മനസ്സിലുള്ളതിനാല്‍ !)ഞാന്‍ എന്റെ വലത്തോട്ടുള്ള സിഗ്നല്‍ ഇട്ടിരുന്നു. ഇവിടുത്തെ ചുവന്ന ലൈറ്റ്‌ മാറാന്‍ ഏതാണ്ട്‌ 30 സെക്കന്റ്‌ എടുക്കും.


എന്റെ ജനാലക്കല്‍ ഒരു ശബ്ദം " സിഗ്നല്‍ അണയ്ക്കണം, കണ്ണു വേദനിക്കുന്നു" . നോക്കിയപ്പ്പ്പോള്‍ എന്റെ പുറകിലത്തെ കാറിന്റെ ഡ്രൈവര്‍! ഒരു സെക്കന്റ്‌ ഞാന്‍ അന്തം വിട്ടിരുന്നു. ഈ മെഴുകുതിരി പോലത്തെ സിഗ്നല്‍ ഏതാണ്ട്‌ 10-15 സെക്കന്റ്‌ കണ്ടതു കാരണം കണ്ണു വേദനിക്കുന്ന ആ മനുഷ്യന്‍ എങ്ങനെ ഈ ഹൈ-ബീം കാറുകളെ നേരിടുന്നു എന്നോര്‍ത്ത്‌ ഞാന്‍ വിഷമിച്ചു. എന്നിട്ട്‌ അദ്ദേഹത്തിനോട്‌ കണ്ണു ടെസ്റ്റ്‌ ചെയ്യാന്‍ ഉപദേശിച്ചു.

മറ്റൊരു കാറിന്റെ പുറകില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എപ്പ്പ്പോഴും ലൈറ്റ്‌ off ആക്കാറുണ്ട്‌. പക്ഷെ സിഗ്നല്‍ ഓഫ്‌ ആക്കേണ്ടി വരുമെന്ന് ഇതു വരെ വിചാരിച്ചിട്ടില്ല. സിഗ്നല്‍ ഇല്ലാതെ നിന്നാല്‍ ഏവനെങ്കിലും ഇടയില്‍ക്കയറും എന്നിട്ട്‌ "സിഗ്നല്‍ ഇട്ടോണ്ട്‌ നിന്നൂടേ" എന്നു ചോദിക്കും !

Thursday, March 29, 2007

അശാന്തനെ വെരുതെ വിടൂ

കമന്റിടാന്‍ സമ്മതിക്കൂല്ല ,അപ്പൊപ്പിന്നെ പോസ്റ്റ്‌ ആക്കിയേക്കാം എന്നു കരുതി !!!

ഞാന്‍ എന്റെ പത്രത്തില്‍ വാര്‍ത്ത്‌ എഴുതി ഇന്നേവരെ ആരെയും പൊക്കിക്കൊണ്ടു നടക്കുകയോ ആരാധനാ പാത്രമാക്കുകയോ ചെയ്തിട്ടില്ല, എന്തെന്നാല്‍ എനിക്ക്‌ പത്രമില്ല. അപ്പൊപ്പിന്നെ ഇതൊക്കെ എഴുതിപ്പിടിപ്പിച്ച്‌ പാവം അശാന്തന്മ്മര്‍ക്ക്‌ തലക്കനം കൊടുക്കുകയും അതു കഴിഞ്ഞ്‌ "അമ്പോ എന്തൊരു തലക്കനം" എന്നു പറയുകയും ചെയ്യുന്നത്‌ നിങ്ങള്‍ പത്രക്കാരു തന്നെയല്ലേ????പണ്ട്‌ മൊഹീന്ദര്‍ അമര്‍നാഥ്‌ പറഞ്ഞതുപോലെ--when we win ,I am a hero. When we lose, I am a Leper ! അത്രയല്ലേ ഉള്ളൂ, B ?

Thursday, March 8, 2007

അപ്പോള്‍ നമ്മള്‍ "ജയിച്ചു" അല്ലേ?

എത്രയോ വര്‍ഷങ്ങളായി ഉണ്ടാക്കുന്ന അവിയലിന്റെയും രസത്തിന്റെയും ചേരുവകള്‍ ഒരാള്‍ വെബ്‌സൈറ്റില്‍ ഇടുന്നു. - അവര്‍ക്ക്‌ കോപ്പിറൈറ്റ്‌ കിട്ടുമോ? ആദ്യമായിട്ട്‌ നമ്മള്‍ കണ്ടു എന്നു വച്ച്‌ അതൊരു പുതിയ കണ്ടുപിടുത്തം ആവുമോ?ഇനി അവിയലില്‍ മലക്കറിക്കുപകരം ചിക്കെനും മട്ടനും ചേര്‍ത്ത്‌ ഉണ്ടാക്കാന്‍ പറ്റുമോ. അവിയല്‍ എല്ലവരും ഒരു പോലല്ലേ ഉണ്ടാക്കുന്നത്‌? കോപ്പിരൈറ്റ്‌ പ്രശ്നം വന്നെങ്കിലോ എന്നു വിചാരിച്ച്‌ "ആദ്യം മലക്കറി കഴുകണം അരിയണം" എന്നൊക്കെ ഉള്ളത്‌ " അവിയല്‍ ഉണ്ടാക്കിയതിനു ശേഷം മലക്കറി നല്ലപോലെ കഴുകണം" എന്നെഴുതാന്‍ പറ്റുമോ ?വിവാദമായ ആദ്യ പോസ്റ്റില്‍ കാണുന്ന വിഭവത്തിന്റെ പടം വരച്ചതാണോ? അതുപോലെ പടം ഉള്ള എത്രയൊ പുസ്തകത്താളുകള്‍ അല്‍പം ചികഞ്ഞാല്‍ നമുക്കു കിട്ടൂകയില്ലേ? അതില്‍ നിന്നു സ്കാന്‍ ചെയ്തിട്ടാല്‍ അതു കുറ്റമല്ലേ? (ഇതങ്ങനെ ചെയ്തതാണെന്ന് ഇതിനര്‍ഥമില്ല)

Monday, March 5, 2007

മാപ്പു പറഞ്ഞില്ലെങ്കില്‍ വെച്ചേക്കില്ല

അപ്പോ yahoo മാപ്പ്പ്പ്‌ പറഞ്ഞില്ലെങ്കില്‍ ഈ മലയാള ബ്ലോഗ്ഗെര്‍സ്‌ എല്ലാം കൂടെ എന്നാ ചെയ്യുമെന്നാ ? ബ്ലോഗ്ഗിംഗ്‌ വേണ്ടെന്നു വെക്കുമോ?

പിന്നെ എല്ലാവരും മലയാളത്തില്‍ വച്ചു കാച്ചുന്നതു കൊണ്ട്‌ വലിയ കുഴപ്പമില്ല; യാഹൂവിന്‌ മലയാളം വായിക്കാന്‍ അറിഞ്ഞൂടല്ലോ ;-)

എന്തു സമയം ആണു ഈ പാഴ്‌വേലക്കു കളഞ്ഞത്‌ എന്നാലോചിച്ചു നോക്കൂ എല്ലാവരും കൂടി. ഇതു തന്നെ ആണ്‌ ബെര്‍ലി തോമസും പറഞ്ഞതെന്നെനിക്കു തോന്നുന്നു- ഇത്രയും powerful ആയ ഒരു മാധ്യമത്തെ ചുമ്മാ ഇങ്ങനെ waste ആക്കുന്നതിനെക്കുറിച്ച്‌.(ചിലപ്പോ അല്ലായിരിക്കാം, ഞാന്‍ അയാളുടെ മനസാക്ഷി സൂക്ഷിപ്പുകാരനല്ലല്ലോ;-)

Thursday, March 1, 2007

"തീയതി എഴുതിയിട്ടില്ലല്ലോ"

ഇന്നുച്ചക്ക്‌ നടന്നതാണ്‌. രണ്ടേകാല്‍ മണി സമയം.ഞാന്‍ ബാങ്കില്‍ എത്തി.മാനേജറും,ലോണ്‍ ഓഫീസറും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ബാക്കി കുറെപ്പേര്‍ അകത്ത്‌ കൂടി നിന്ന് സംസാരിക്കുന്നു. ആകപ്പാടെ ഒരു കൗണ്ടെറില്‍ മാത്രം ഒരു ഉദ്യോഗസ്ത ഉണ്ട്‌. ഒരു വയസ്സായ അമ്മച്ചി അവിടെ ഇരിപ്പുണ്ട്‌.ഞാന്‍ ചെന്ന് ചെക്ക്‌ കൊടുത്തു,പണം കിട്ടാന്‍ വേണ്ടി നില്‍കുമ്പോള്‍ ഈ അമ്മച്ചി എന്റെ അടുത്ത്‌ വന്ന് പെന്‍ഷന്‍ വാങ്ങാനുള്ള ഫോം ഒന്ന് എഴുതിക്കൊടുക്കാമോ എന്ന് ചോദിച്ചു. അവിടെ നില്‍കുന്ന ആര്‍ക്കും അതിനുള്ള സമയമില്ലത്രെ. ഞാന്‍ എഴുതിക്കൊടുത്തു. അമ്മച്ചി അതും കൊണ്ട്‌ കൗണ്ടെരില്‍ എത്തി. ഉടന്‍ ഒരു ശബ്ദം "ഇതില്‍ തീയതി ഇല്ലല്ലോ. പോയി എഴുതിയിട്ടു വരൂ" . അമ്മച്ചി ഉടനെ എന്റെ പുറകേ.( ഞാന്‍ അപ്പൊഴെക്കും വാതില്‍ക്കല്‍ എത്തിയിരുന്നു). വാതില്‍ക്കല്‍ നിന്ന് ഞാന്‍ എഴുതിക്കൊടുത്തു, കാരണം കുറ്റം എന്റേതാണല്ലോ- തീയതി വിട്ടൂ പോയത്‌ !!! തിരിച്ചു ചെന്ന് ആ മഹിളാമണി യോടു ചോദിച്ചപ്പോള്‍ ഉത്തരം റെഡി- "എന്നാപ്പിന്നെ എനിക്കിതിനേ സമയം കാണുകയുള്ളു " എത്ര നേരം വേണം സഹോദരീ 1/3/2007 എന്നെഴുതാന്‍ എന്നു ചോദിച്ചിട്ട്‌ ഞാന്‍ സ്ഥലം വിട്ടു. തടി കേടാകാതെ നോക്കണമല്ലോ !

Tuesday, February 13, 2007

"പാശ്ചാത്യ സംസ്കാരം" - മണ്ണാംകട്ട !

എപ്പേ്പ്പാഴും നമ്മള്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്‌- നമ്മുടെ കുട്ടികള്‍ "ചീത്തയാവാന്‍" കാരണം പാശ്ചാത്യ സംസ്കാരത്തിന്റെ അതി പ്രസരം ആണെന്നും അതില്ലായിരുന്നുവെങ്കില്‍ എല്ലാവരും കൊച്ചുമിടുക്കന്മാരും മിടുക്കികളും ആയി വളര്‍ന്നു വന്നേനെ എന്നു മറ്റും ! "നമ്മുടെ ഭാരതീയ സംസ്കാരത്തിനു" ചേര്‍ന്ന രീതിയിലുള്ള ജീവിതത്തെക്കുറിച്ച്‌ ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കന്മാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്‌.

ഇംഗ്ലിഷ്‌ സിനിമയില്‍ക്കാണുന്ന മദ്യപാനവും, കെട്ടി മറിയലും അല്ല "പാശ്ചാത്യ സംസ്കാരം.കുറച്ച്‌ കാലമെങ്കിലും (ഏതാണ്ട്‌ 8 വര്‍ഷം) ഇംഗ്ലണ്ടില്‍ താമസിച്ച്‌ ജോലി ചെയ്ത പരിചയം വെച്ചു തന്നെ പറയട്ടെ- മറ്റുള്ളവരെക്കുറിച്ചുള്ള പരിഗണന - consideration for others- ആണ്‌ ഈ സംസ്കാരത്തിന്റെ മുഖശ്ചായ. എവിടെ വച്ചാണെങ്കിലും നമുക്ക്‌ അത്‌ തെളിഞ്ഞു കാണാം.

നമ്മുടെ മുന്നില്‍ പോകുന്ന ആള്‍ ഒരു വാതില്‍ തുറന്നു ഉള്ളിലേക്കു പ്രവേശിക്കുമ്പോള്‍ തൊട്ടൂ പുറകേ വരുന്ന നമുക്കു വേണ്ടി തുറന്നു പിടിക്കുന്നു; അല്ലാതെ തള്ളീത്തുറന്നു കയറിയിട്ട്‌ പിറകില്‍ വരുന്നവന്റെ മുഖത്തടിക്കാന്‍ പാകത്തില്‍ അതു വിടുന്നില്ല.

ഒരു വാതിലിന്റെ മുന്നില്‍ രണ്ടു പേര്‍ ഒരുമിച്ച്‌ എത്തിയാല്‍ "താങ്കള്‍ക്ക്‌ പിന്നാലേ ഞാന്‍ കയറിക്കോളാം" - after you, sir- എന്നു പറഞ്ഞ്‌ കാത്തു നില്‍ക്കുന്നു- അല്ലാതെ "കാത്തു നില്‍കുന്നവന്‍ മണ്ടന്‍" എന്ന മട്ടില്‍ ഇടിച്ചു കയറുന്നില്ല.

അതുപോലെ തന്നെ Q വിന്റെ കാര്യം. എത്ര ധൃതിയുണ്ടെങ്കിലും നമ്മുടെ മുന്നില്‍ നില്‍ക്കുന്നവന്റെ കാര്യം കഴിഞ്ഞിട്ട്‌ എന്റെ കാര്യം എന്ന മട്ടില്‍ നില്‍ക്കുന്നു ആദ്യം വന്ന ആളിന്റെയാണ്‌ ആദ്യത്തെ അവസരം -first come firt served എന്നുള്ള പെരുമാറ്റച്ചട്ടം എല്ലാവരും പാലിക്കുന്നു.

വയസ്സായവരോ, നില്‍ക്കാന്‍ ബുധ്ധിമുട്ടുള്ളവരോ നില്‍ക്കുന്നുണ്ടെങ്കില്‍ എഴുന്നേറ്റ്‌ സീറ്റ്‌ അവര്‍ക്കു നല്‍കുന്നു. അങ്ങനെയുള്ളവര്‍ക്കു വേണ്ടി പലയിടത്തും (ബസ്സുകള്‍ ഉള്‍പ്പടെ)സീറ്റ്‌ മാറ്റിവച്ചിരിക്കുന്നു.

റോഡ്‌ മുറിച്ച്‌ കടക്കാന്‍ ആരെങ്കിലും വിഷമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുന്നു അല്ലാതെ അവരെ ഇടിച്ചിടുന്ന മട്ടില്‍ അവരുടെ ഇടയില്‍ക്കൂടി ചീറിപ്പാഞ്ഞ്‌ തന്റെ "കഴിവ്‌" (കേട്‌)പ്രദര്‍ശിപ്പിക്കുന്നില്ല.

സിഗ്നല്‍ കിട്ടാന്‍ വേണ്ടിയോ ,ജംഷനിലോ ക്യു ആയി നിര്‍ത്തിയിരിക്കുന്ന വാഹനങ്ങളുടെ ഇടയില്‍ക്കൂടി ഏറ്റവും മുന്‍പില്‍ ചെന്ന് "ഞാന്‍ എത്ര മിടുക്കന്‍" എന്ന മട്ടില്‍ നില്‍ക്കുന്നില്ല.

വാഹനം പാര്‍ക്ക്‌ ചെയ്യുന്നതിനു മുന്‍പ്‌ അതുകാരണം മട്ടുള്ളവര്‍ക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്ന് ചിന്തിച്ചതിനു ശേഷം മാത്രം പാര്‍ക്ക്‌ ചെയ്യുന്നു. അല്ലാതെ "എനിക്ക്‌ ഈ മുറുക്കാന്‍ കടയുടെ മുന്നില്‍ത്തന്നെ പാര്‍ക്ക്‌ ചെയ്യണം" എന്നും പറഞ്ഞ്‌ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടു തന്നെ പാര്‍ക്ക്‌ ചെയ്ത്‌ തന്റെ "സംസ്കാരം" പ്രദര്‍ശിപ്പിക്കുന്നില്ല.

പിന്നെ മദ്യപാനം-- അതു നമ്മള്‍ വിചാരിക്കുന്നതു പോലെ അത്ത്രയൊന്നുമില്ല- വേണോ എന്നു ചോദിക്കും - വേണ്ടെങ്കില്‍ വേണ്ട അത്രേയുള്ളു- "company sake" ഉം മറ്റും നമ്മള്‍ ഉണ്ടാക്കിയ ഒരോ ദുര്‍ബല കാരണങ്ങള്‍ മാത്രം. എത്രയോ തവണ എന്റടുത്ത്‌ കുടിക്കുന്നോ എന്ന് ചോദിച്ചിട്ടുണ്ട്‌ ഇല്ല എന്ന ഒറ്റ വാക്കില്‍ അത്‌ നിന്നിട്ടുമുണ്ട്‌. അല്ലതെ "നീ എന്തോന്നെടെ ഒരു കമ്പനി സ്പിരിറ്റ്‌ ഇല്ലാത്തവന്‍" നീ എന്തോന്ന് പുണ്യവാളനോ മുതലായ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായിട്ടീല്ല (ചിലപ്പൊ അവര്‍ക്ക്‌ മലയാളം അറിഞ്ഞുകൂടാത്തതു കൊണ്ടുമാകാം !)

അപ്പോ നമ്മള്‍ ചെയ്തത്‌ ഇത്ര മാത്രം - അവരുടെ നല്ല കാര്യങ്ങളൊക്കെ തള്ളിക്കളഞ്ഞു എന്നിട്ട്‌ എന്തൊക്കെ ചീത്തത്തരങ്ങള്‍ ഉണ്ടോ അതിനെ "സംസ്ക്കാരം" എന്ന പേരും നല്‍കി ഇങ്ങോട്ടിങ്ങെടുത്തു !

Thursday, February 8, 2007

എന്‍ക്വയറി കൗണ്ടര്‍

ഈയിടെ ഞാന്‍ ഒരു ഓഫീസിലെ എന്‍ക്വയറി കൊവ്ണ്ടെരിനു മുന്നില്‍ നില്‍ക്കുകയായിരുന്നു.ഏന്റെ മുന്‍പില്‍ ഒരു 4 ഓ 5 ഓ പേര്‍ കാണും. പെട്ടെന്ന്‌ ഒരു "മാന്യ ദേഹം" ക്യു വില്‍ നില്‍ക്കാതെ മുന്നിലേക്ക്‌ തള്ളിക്കയറി. ആരും ഒന്നും മിണ്ടുന്നില്ല.

ഞാന്‍ വിടുമോ - "സാറെന്താ ക്യുവില്‍ നില്‍ക്കാതെ ഇങ്ങനെ തള്ളിക്കെറുന്നത്‌ " എന്ന ചോദ്യത്തിന്‌ മറുപടിയില്ല ഒരു ചെറഞ്ഞുള്ള നോട്ടം മാത്രം ("ഇവന്‍ ആരെടേ ഈ പുഴു" എന്ന മട്ടില്‍ ).

വീണ്ടും ഞാന്‍- "ഞങ്ങള്‍ എല്ലാവരും ക്യു വില്‍ നില്‍ക്കുകയാണ്‌"

" എനിക്ക്‌ ഒരു ചെറിയ കാര്യം ചോദിച്ചാല്‍ മതി അതുകൊണ്ടാണ്‌ ഇടക്കു കയറിയത്‌".

"ഞങ്ങളും ഒക്കെ ചെറിയ കാര്യങ്ങള്‍ ചോദിക്കാന്‍ ആയിത്തന്നെയാണ്‌ എന്‍ക്വയറി കൗണ്ടെറില്‍ നില്‍ക്കുന്നത്‌ സാറെ"

"വേറെ ആര്‍ക്കും പരാതിയില്ലല്ലോ, തനിക്കെന്താ ഇത്ര പ്രശ്നം?"

ഇത്രയും നേരവും ഇതു കേട്ടുനിന്നതല്ലാതെ ഒരക്ഷരവും എന്റെ സഹ "ക്യൂ വന്മാര്‍" ഉരിയാടുന്നില്ല എന്നുള്ളത്‌ എനിക്ക്‌ വലിയ അത്ഭുതമായിത്തോന്നി.ഭാഗ്യത്തിനു അവിടുത്തെ സെക്യുരിറ്റി ഈ മാന്യദേഹത്തെ പിടിച്ച്‌ പുറകില്‍ കൊണ്ടു പോയി നിര്‍ത്തി.

കുറച്ചു നേരത്തെക്ക്‌ പുറകില്‍ നിന്ന് "അവന്റെ അഹങ്കാരം കണ്ടില്ലെ" മുതലായ വാചകങ്ങള്‍ കേള്‍ക്കമായിരുന്നു.

Wednesday, February 7, 2007

കോവിലില്‍ പോലും രക്ഷയില്ല

മലയാള അക്ഷര മാലയില്‍ Q എന്നൊരക്ഷരം ഇല്ലാത്തതിന്റെ കുഴപ്പമേ !

ഞാന്‍ കഴിഞ്ഞയാഴ്ച അടുത്തുള്ള ശിവന്‍ കോവിലില്‍ ഒരു വഴിപാടിന്‌ രസീത്‌ വാങ്ങാന്‍ നില്‍ക്കുകയായിരുന്നു. ഏന്റെ മുന്‍പില്‍ പ്രായമായ രണ്ടു സ്ത്രീകളും ഒരു ചെറുപ്പക്കാരനും ഉണ്ട്‌. ഞങ്ങള്‍ ഇങ്ങനെ സമാധാനമായി നില്‍ക്കുമ്പോള്‍ വേറൊരാള്‍ വന്ന് ഈ Q വിന്റെ മുന്‍പിലോട്ട്‌ അങ്ങു കയറി നിന്നു. മറ്റവരെല്ലാം മുറുമുറുക്കുന്നതല്ലാതെ ഒന്നും പറയാത്തതു കൊണ്ട്‌ ഞാന്‍ ആ ജോലി ഏറ്റെടുത്തു. വളരെ മയമായിട്ട്‌ "ഞങ്ങള്‍ ഇവിടെ ക്യു വില്‍ നില്‍ക്കുകയാണ്‌ " എന്നു പറഞ്ഞു. "അതിനു ഞാന്‍ എന്തു വേണം ? " എന്നു മറു ചോദ്യം. "പ്രത്യേകിച്ച്‌ ഒന്നും വേണ്ട, ഇവിടെ പുറകില്‍ വന്നാല്‍ മതി" എന്നു ഞാന്‍ (ഇപ്പോഴും മയത്തില്‍ തന്നേ)." എനിക്കതിനുള്ള സമയമില്ല " എന്ന് അദ്ദേഹം. "ക്യൂവില്‍ നില്‍ക്ക്ക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക്‌ നില്‍ക്ക്ക്കാം, എന്നെ അതിനു കിട്ടില്ല" എന്ന് അദ്ദേഹം വീണ്ടും മൊഴിഞ്ഞു. കൗണ്ടറില്‍ ഇരിക്കുന്നയാള്‍ ഇതിനകം അയാളുടെ പൈസ വാങ്ങി രസീത്‌ കൊടുത്തുകഴിഞ്ഞു. അങ്ങനെ ഒരു മിടുക്കന്‍ മറ്റുള്ളവരെക്കാള്‍ മുന്‍പില്‍ കയറി കാര്യം സധിച്ചു. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്ന പലര്‍ക്കും ധൈര്യം വന്നു "ഇവന്റെയൊക്കെ അഹങ്കാരം കണ്ടില്ലെ"., "അവന്റെ അമ്മയുടെ പ്രായം ഇല്ലെ നമുക്ക്‌" മുതലായ വാചകങ്ങള്‍ അവിടെ മുഴങ്ങി. ഏന്റെ മുന്‍പില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനോട്‌ എന്താ ഒന്നും മിണ്ടാത്തത്‌ , തന്നെയും അവന്‍ വടിയാക്കിയില്ലെ എന്നു ഞാന്‍ ചോദിച്ചു- "അത്‌ ഞാന്‍ മുഴുവന്‍ കേട്ടില്ല അല്ലെങ്കില്‍ അവനെത്തള്ളി പുറത്താക്കിയേനേ" എന്നു ആ ധൈര്യശാലി യാതൊരു ചമ്മലും ഇല്ലാതെ പറയുന്നത്‌ കേട്ടിട്ട്‌ ഞാന്‍ വണ്ടര്‍ അടിച്ചു പോയി !